Friday, October 3, 2008

ലഹരി സാബു

സഹൃദയരേ ചുള്ളന്‍ ടാക്കീസ്‌ നിങ്ങള്‍ക്കായി സ്നേഹപൂര്‍വം അവതരിപ്പിക്കുന്നു.. പല സ്റ്റേജുകളിലും മാറി മാറി ഓടിയ (ഓട്ടിച്ച) ബാലെ..

ലഹരി സാബു

വ്യത്യസ്തനായൊരു.. മൂര്‍ഖനാം സാബുവിനെ..
സത്യത്തില്‍ അവന്റെ വീട്ടുകാര്‍ പോലും തിരിച്ചറിഞ്ഞില്ലാ...

അതെ സുഹൃത്തുക്കളേ ഈ കഥ നമ്മുക്കേവര്‍ക്കും പ്രിയങ്കരനായ, അഖില കേരളാ പമ്പാട്ടി അസോസിയേഷന്റെ പ്രസിഡന്റായ സാക്ഷാല്‍ ശ്രീമാന്‍ ലഹരി സാബുവിനെ കുറിച്ചുള്ളാതാണ്‌

സാബു കോളേജില്‍ പഠിക്കുന്ന കാലം.. ഒന്നുകില്‍ രാത്രി രണ്ടെണ്ണം അടിക്കണം അല്ലെങ്കില്‍ രണ്ടടി കൊള്ളണം എന്ന പോളിസിയില്‍ ഉറച്ച്‌ വിശ്വസിച്ചിരുന്ന കാലം.. അന്ന് ഉച്ച തിരിഞ്ഞു രാത്രി ഒരു ഒമ്പതര പത്തു മണി ആയിക്കാണും .. മാസാവസാനം.. കാശില്ലാണ്ട്‌ അവാര്‍ഡ്‌ പടങ്ങളില്‍ കാണുന്ന പോലെ മുഖത്തോട്‌ മുഖം നോക്കി "ഊഞ്ഞാലാ ഊഞ്ഞാലാ" എന്ന് പാട്ടും പാടി ഇരുന്നപ്പോഴാണ്‌ .. ദൈവത്തെ പോലെ സുഗുണന്‍ വന്നത്‌, അന്ന് പിരിച്ച 300 രൂപക്ക്‌ 4 ഫുള്ളും 12 പറോട്ടയും 3 ബീഫ്‌ കറിയുമായാണ്‌ വരവ്‌.. സ്വന്തമായി ബാര്‍ നടത്തിയാല്‍ പോലും ഇത്രോം റിബേറ്റ്‌ റേറ്റില്‍ സാധനം കിട്ടുകേല .. ഇനി ഇവന്‍ എവിടുന്നേലും മോഷ്ട്റ്റിച്ചതാണോ.. ഏയ്‌ അതിനുള്ള കഴിവുണ്ടായിരുന്നെ അവനെന്നേ രക്ഷപെട്ടു പോയേനെ.. പൊതി അഴിച്ചപ്പളാണ്‌ ആ നഗ്ന സത്യം മനസിലായത്‌.. പൊതിയില്‍ ഒളിച്ചിരുന്ന വിവിധതരം ബ്രാണ്ടുകള്‍...

1. ടൈഗര്‍ - "യെവന്‍ പുലിയാണ്‌ കേട്ടാ" എന്ന് ഇടക്കിടക്ക്‌ പറയാന്‍ തോന്നും
2. രാജാ രവി വര്‍മ്മ - സ്വയം രജാവാണെന്ന ഒരു ഫീല്‍ ഉണ്ടാകും, ആത്മവിശ്വാസം കൂട്ടാന്‍ ഉത്തമം
3. കിംഗ്‌ കോബ്ര - പ്രത്യേകിച്ച്‌ പറയേണ്ട കാര്യമില്ലല്ലോ

*ആള്‍ ബ്രാണ്ട്സ്‌ എക്സ്ക്ലൂസീവിലി മെയ്ഡ്‌ ഇന്‍ പരപ്പനങ്ങാടി

ബ്രാണ്ടേതായാലും പരിപാടി ഗ്രാന്റാവേണം എന്നാണല്ലൊ ചൊല്ല്.. അങ്ങനെ ടൈഗറായി തുടങ്ങി രജാവിനെ പോലെ വാഴ്‌ന്ന് അവസാനം കിംഗ്‌ കോബ്രയായി ഇഴഞ്ഞിഴഞ്ഞ്‌ പോകുമ്പോളാണ്‌ നമ്മുടെ സാബുവിനോരു മോഹം പൂത്ത്‌ വിടര്‍ന്നത്‌.. അവന്‌ അപ്പത്തന്നെ "കല്ലുമേക്കായ" കഴിക്കണം.. ആരും കൂടെ വരില്ലെന്നായപ്പോള്‍, ഒറ്റക്ക്‌ പോകാനൊരുങ്ങിയ സാബു ലൈസെന്‍സ്‌ ടെസ്റ്റിന്‌ വന്ന കുരു വന്ന ഛെ കുരുന്നു ബാലനെ പോലെ എട്ടും Hഉം ഒക്കെ എടുത്ത്‌ നേരെ ഫ്രിഡ്ജ്‌ തുറന്ന് അനങ്ങാണ്ട്‌ നിന്നു.. ആശ്ചര്യത്തോടെ സുഗുണന്‍ അവനോട്‌ ചോദിച്ചു..

നി എന്തൂട്ടാട ഈ ഫ്രിഡ്ജും തുറന്നിങ്ങനെ നില്‍ക്ക്ണേ ?? അതില്‍ ഒന്നൂല്ലാ...

സാബു അതു കേട്ട്‌ ഒന്ന് സൂക്ഷിച്ച്‌ നോക്കി...

സ്തള്ളേ.. ഇത്‌ ഫ്രിഡ്ജ്‌ ആയിരുന്നാ... ഞാന്‍ ആലൊചിക്കുവായിരുന്നു ബാത്രൂമില്‍ എപ്പ ഏ സി ഫിറ്റ്‌ ചെയ്തെന്ന്.. .. പണ്ടാറടങ്ങാന്‍ രണ്ടിനും ഒരേ പോലത്തെ ലൈറ്റ്‌.. സ്സെ.. മോശമായി പോയി..

സാബ്ബുവിന്റെ ഈ ശോചനീയാവസ്ഥ കണ്ട്‌ എല്ലാരും അവന്റെ കൂടെ പോകാന്‍ തീരുമാനിച്ചു.. റോടിലെത്തിയ ആ പാമ്പിന്‍ കൂട്ടം കല്ലുമേക്കായ തേടി നടപ്പായി.. പെട്ടെന്നാണ്‌ ആ അന്ധകാരത്തിന്റെ പകല്‍ വെട്ടത്തില്‍ അവരത്‌ കണ്ടത്‌.. ആര്‍കോ വേണ്ടി കാത്തിരിക്കുന്ന പൗലോസ്‌ അങ്കിള്‍സ്‌... ജീപ്പ്പിനകത്ത്‌ എല്ലാരും നല്ല ഉറക്കം.. നമ്മുടെ പാമ്പിന്‍ കൂട്ടം.. പൂച്ചകളെ പോലെ മന്ദം മന്ദം സ്ലോ മോഷനില്‍ നടന്നു..

പെട്ടെന്നാണ്‌ അത്‌ സംഭവിച്ചത്.. ജീപ്പിന്റെ അടുത്തെതിയതും നമ്മുടെ ലഹരി സഡന്‍ ബ്രേക്കിട്ടു.. എന്ന്ട്ടൊരു ഡയലോഗ്‌..

"ടേയ്‌.. രണ്ട്‌ കല്ലുമേക്കായ.."

എങ്ങും നിശബ്ദദ.. സ്ലോമോഷനില്‍ പോയ എല്ലാവരും ഇടി വീണു കരിഞ്ഞു പുകയുന്ന തെങ്ങിന്റെ ഷെയിപ്പില്‍ നിന്നു പോയി..

ഉറങ്ങി കിടന്ന പൗലോസ്‌ ചേട്ടന്‍ പയ്യെ കണ്ണ്‍ തുറന്നു.. ഫ്രണ്ടില്‍ ഫ്രീ കിക്ക്‌ എടുക്കാന്‍ വെയ്റ്റ്‌ ചെയ്യുന്ന ഫുട്ട്ബോള്‍ പ്ലേയറെ പോലെ ആടി ആടി നില്‍ക്കുന്ന സാബുവിനോട്‌ അങ്ങോര്‍ ചോദിച്ചു..

നി എന്തുവാടാ ചോദിച്ചെ ??

സാബു: "രണ്ട്‌ കല്ലുമ്മെ... സ്സെ.. സോറി സാര്‍.. ആളു മാറി പോയി.. "

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു...

"@@@@@@ പ്ലച്ചെ @@@@@@"

ഒരു ഡോള്‍ബി ടിജിറ്റല്‍ സൗണ്ട്‌ കേട്ടു.. പൗലോസ്‌ ചേട്ടനെ നോക്കി നിന്ന സാബു എബൗട്ടേണ്‍ അടിച്ച്‌ ഭൂമിയില്‍ പിറന്ന് വീണ കുഞ്ഞിനെ പോലെ കണ്ണു മിഴിച്ച്‌ നില്‍ക്കുന്ന കണ്ടപ്പളാണ്‌ മനസിലായത്‌.. പൗലോസ്‌ ചേട്ടന്‍ സാബുവിനിട്ട്‌.. നല്ലൊരു "കല്ലുമെക്കായ" കൊടുത്തതാണെന്ന്..

പാവം സാബു അപ്പോഴാണ്‌ അവന്‌ ബോധം വന്നത്‌.. അടി കൊണ്ട ദിശയിലേക്ക്‌ നോക്കിയ സാബു കണ്ടത്‌ ക്രിക്കറ്റ്‌ കമന്റ്രി പോലെ വായിട്ടലക്കുന്ന പൗലോസ്‌ ചേട്ടനെയാണ്‌.. അവന്‍ മിഴിച്ചു നിന്നു.. ഒന്നും കേട്ടൂട.. അടിയുടേ ആഘാദത്തില്‍ ആകപ്പാടെ ഒരു മൂളല്‍ മാത്രം കേള്‍ക്കാം.. പണ്ട്‌ ദൂരദര്‍ശന്‍ റിലെ അവസാനിക്കുമ്പൊ ഇടുന്ന പോലത്തെ സൗണ്ട്‌..

"-------------കൂ-------------"

എന്നാലും സാബു തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല.. വായുടെ ആക്ഷന്‍ വെച്ച്‌ പൗലോസ്‌ ചേട്ടന്‍ പറയുന്നത്‌ മനസിലാക്കാന്‍ അവന്‍ ശ്രമിച്ചു.. യെസ്സ്‌ മനസ്സിലായി..

"ജപ്പാനില്‍ നിന്ന് കൊറിയയില്‍ പോയവര്‍ക്ക്‌ പനിയുണ്ടോ മോനെ" എന്നാണ്‌ അങ്ങോര്‍ ചോദിക്കുന്നത്‌..

സാബു മറുപടി പറഞ്ഞു: "അറിയില്ല സാര്‍ !!"

"@@@@@@ പ്ലച്ചെ @@@@@@"

വണ്‍ മോര്‍ കല്ലുമേക്കായ.. ഇപ്പൊ കാത്‌ ഓപണ്‍ ആയി..

അപ്പോഴാണ്‌ സാബുവിന്‌ മനസ്സിലായത്‌ അത്‌ ജപ്പാന്‍ കാരെ പറ്റി ചോദിച്ചതല്ല.. മറിച്ച്‌..

"ജീപ്പില് കേറടാ പന്നീന്റെ മോനെ" എന്ന് പറഞ്ഞതാണെന്ന്

അങ്ങനെ ലഹരിയും കൂട്ടരും സ്റ്റേഷനില്‍ എത്തി.. കല്ലുമേക്കായ വാങ്ങി കൂട്ടിയ സാബുവിന്റെ മുഖത്ത്‌ നോക്കി എസ്സ്‌ ഐ ഏമാന്‍ ചോദിച്ചു..

"ഇതെന്താടാ നെറ്റിയില്‍ നിന്ന് ചോര പൊടിയുന്നത്‌ ?? നി തല്ലുണ്ടാക്കിയൊ ?"

സാബു: "അയ്യൊ അല്ല സാര്‍.. അത്‌ ജനിച്ചപ്പളെ ഉള്ളതാ, ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് ഡോക്ട്ടര്‍ പറഞ്ഞു"

എസ്സ്‌ ഐ: "നിന്റെ വീടെവിടാടാ ?"

സാബു: "ആറ്റിങ്ങല്‍"

എസ്സ്‌ ഐ: "അപ്പനും അമ്മയും എന്ത്‌ ചെയ്യുന്നു ?"

സാബു: (വിഷാദ ഭാവത്തോട്‌ കൂടി) "അവര്‍ കൂലിപണിക്കാരാണ്‌ സാര്‍, ഒരു നേരത്തെ ആഹാരത്തിന്‌ വേണ്ടി കഷ്ടപ്പെടുന്ന പാവം കൂലിപ്പണിക്കാര്‍"

എസ്‌ ഐയുടെ കണ്ണുകള്‍ നിറഞ്ഞു.. അപ്പോഴാണ്‌ സാബുവിന്റെ പോക്കറ്റില്‍ നിന്നും പെട്ടെന്ന് ഒരു അലര്‍ച്ച

"ദൂം മചാലെ ദൂം മചാലെ ദൂം... ദൂം മചാലെ ദൂം മചാലെ ദൂം"

നല്ല റിലയബിള്‍ മോബൈല്‍ എന്ന് പറഞ്ഞപ്പൊ ഇത്രോം പ്രതീക്ഷിച്ചില്ല..

എസ്സ്‌ ഐ: "നിന്റെ അപ്പനും അമ്മയും എന്തിന്‌ കഷ്ടപ്പെടുന്നെന്നാ പറഞ്ഞെ ??"

വെടി കൊണ്ടോടിയ പന്നി റസ്റ്റ്‌ എടുക്കാനായി നിന്നപ്പോള്‍ തലയില്‍ ചക്ക വീണ മുഖഭാവത്തോടെ സാബു പറഞ്ഞു...

"എന്നെ ഒന്നും ചെയ്യരുത്‌ സാര്‍, ഇനി മേലാല്‍ ഞാന്‍ വെള്ളമടിച്ചിട്ട്‌ കല്ലുമേക്കായ കഴിക്കാന്‍ ഇറങ്ങൂലേ !!"

"@@@@@@ പ്ലച്ചെ @@@@@@"

"-------------കൂ-------------"

അപ്പളും ആ മൊബൈല്‍ നിര്‍ത്താതെ അടിച്ചു...

"ദൂം മചാലെ ദൂം മചാലെ ദൂം... ദൂം മചാലെ ദൂം മചാലെ ദൂം"

അടി കൊണ്ട് വിരണ്ട് നിന്ന സാബുവിനോട് എസ് ഐ ഏമാന്‍ വീട്ടിലറിയിക്കാന്‍ ഫോണ്‍ നമ്പര്‍ ചോദിച്ചു..

ചോദിച്ച പാടെ ഒരു ഉളുപ്പുമില്ലാണ്ട് സാബു പറഞ്ഞു.. 233445 (ആര്‍ടേ നമ്പര്‍ ആണോ ആവൊ)

അവരോട് എസ് ഐ അന്ന് പോയ്ക്കോളാ‍നും പറഞ്ഞു.. എസ് ഐയെ പറ്റിച്ച ആഹ്ലാദത്തില്‍ സാബു സ്വയം മറന്നു.. അടുത്ത് ദിവസം കാലത്തെ തന്നെ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാനും പറഞ്ഞു..

കാലത്തെ പതിവു തെറ്റിച്ച് കുളിച്ച് ഫ്രഷ് ആയി സാബു സ്റ്റേഷനില്‍ ഹാജരായി.. വന്ന പാടെ എസ് ഐ ഒരൊറ്റ ചോദ്യം.. വീട്ടിലെ നമ്പര്‍ പറയെടാ..

സാര്‍.. അത്.. 22.. 33.. സാര്‍.. ഇന്നലെ പറഞ്ഞ അതേ നമ്പര്‍ തന്നെ.. മാറീട്ടില്ല..


"@@@@@@ പ്ലച്ചെ @@@@@@"

"-------------കൂ-------------"

വ്യത്യസ്തനായൊരു.. മൂര്‍ഖനാം സാബുവിനെ..
സത്യത്തില്‍ എസ് ഐ ഏമാന്‍ പോലും തിരിച്ചറിഞ്ഞില്ലാ...
:)

Copyright